Malayali Live
Always Online, Always Live

ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി; വിവാഹ ശേഷമുള്ള മാറ്റങ്ങൾ; ഭർത്താവും കുടുംബവും; രശ്മി സോമൻ മനസ്സ് തുറക്കുന്നു..!!

സീരിയൽ സംവിധായകൻ എ എൻ നസീറും രശ്മിയും വിവാഹം കഴിക്കുന്നത്. രശ്മി പ്രധാന വേഷത്തിൽ എത്തിയ സീരിയലുകളിലെ സംവിധായകൻ ആയിരുന്നു അദ്ദേഹം . എന്നാൽ വൈകാതെ താരദമ്പതികൾ വിവാഹ മോചിതരായി.

3,152

സിനിമ രംഗത്ത് നിന്നും സീരിയൽ രംഗത്ത് എത്തിയ നടിയാണ് രശ്മി സോമൻ. പതിനേഴോളം ചലച്ചിത്രങ്ങളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. സീരിയൽ ലോകത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് സീരിയൽ സംവിധായകൻ എ എൻ നസീറും രശ്മിയും വിവാഹം കഴിക്കുന്നത്. രശ്മി പ്രധാന വേഷത്തിൽ എത്തിയ സീരിയലുകളിലെ സംവിധായകൻ ആയിരുന്നു അദ്ദേഹം . എന്നാൽ വൈകാതെ താരദമ്പതികൾ വിവാഹ മോചിതരായി.

തുടർന്ന് എം ബി എ പഠനം പൂർത്തിയാക്കിയ ശേഷവും രശ്മി അഭിനയം തുടർന്നു. ടി എസ് സജി സംവിധാനം ചെയ്ത പെണ്മനസിൽ രശ്മി അഭിനയിച്ചിരുന്നു. ആ സമയത്ത് താരത്തിന് വീട്ടുകാർ വേറെ വിവാഹം ആലോചിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ആണ് താരം വീണ്ടും വിവാഹിതയാക്കുന്നത്. ഗൾഫിൽ ഉദ്യോഗസ്ഥനായ പ്രവാസി മലയാളി ഗോപിനാഥനെ ആണ് രശ്മി ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം രേഷ്മിയും ഭർത്താവും ദുബായിയിലേക്ക് പറക്കുകയും ചെയ്തു. 2015 ആണ് രശ്മി വിവാഹം കഴിക്കുന്നത്. തുടർന്ന് താരം അഭിനയ ലോകത്തേക്ക് എത്തിയില്ല.

സിനിമയും സീരിയലിലും മറ്റൊരു നടികൂടി വിവാഹം ശേഷം നഷ്ടമായി. എന്നാൽ താരം പിന്നീട് യൂട്യൂബ് ചാനൽ വഴി ആരാധകർക്കും പ്രേക്ഷകർക്കും മുന്നിലേക്ക് എത്തി. ഇപ്പോൾ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ ശേഷം ഉള്ള തന്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഒരു പ്രാവശ്യം സിനിമയിലെക്ക് വന്നവർ പിന്നെ ഒരിക്കലും ആ മായാ ലോകത്തിൽ നിന്നും പോകില്ല എന്നും പോയാലും വീണ്ടും തിരിച്ചു വരും എന്നും അത് അഭിനയം മാത്രമല്ല ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അങ്ങനെ ആണെന്ന് താരം പറയുന്നു.

വിവാഹം കഴിഞ്ഞു 10 ആം ദിവസം ദുബായിയിൽ പോയി. പല രാജ്യങ്ങളിലും യാത്രകൾ നടത്തി. അങ്ങനെ ആണ് യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിക്കുന്നത് എന്നാണ് താരം പറയുന്നത്. വിവാഹ ശേഷം ദുബായിയിൽ എത്തി എങ്കിൽ കൂടിയും ആദ്യം കുറച്ചു കാലം ദുബായി ജീവിതം ബുന്ധിമുട്ട് ഉണ്ടാക്കി എന്നും ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞാൽ ഒറ്റപ്പെട്ടപോലെ ആണ് എന്നും എന്നാൽ പിന്നീട് പുറത്തു പോകാനും സ്ഥലങ്ങൾ കണ്ടു തുടങ്ങിയതോടെ ആണ് വിഷമങ്ങൾ മാറിയത് എന്നും താരം പറയുന്നു.