Malayali Live
Always Online, Always Live

നക്ഷത്രക്കണ്ണുള്ള സാക്ഷാൽ ദേവിയെ പോലെ സുചിത്ര നായർ; സായ് കിരൺ പറഞ്ഞത് കണ്ടോ..!!

ഒറ്റക്ക് എവിടെയും പോകാൻ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്. അങ്ങനെ ഒരു പ്രണയം ജീവിതത്തിൽ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവർ കള്ളന്മാർ ആണ്.

3,281

വാനംമ്പാടി എന്ന സീരിയലിലെ വില്ലത്തി ടച്ച് ഉള്ള കഥാപാത്രം ചെയ്തു പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ആണ് സുചിത്ര നായർ. സീരിയൽ അവസാനിക്കുമ്പോൾ താരത്തിനോടുള്ള ഇഷ്ടം ആരാധകർക്ക് കൂടി വരുകയാണ് എന്ന് വേണം പറയാൻ.

സീരിയൽ താരങ്ങൾക്ക് സിനിമ നടിമാരെക്കാൾ കൂടുതൽ ആരാധകർ ഉള്ള ഈ കാലത്തിൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കു വെച്ച് താരം എത്താറുണ്ട്. പത്മിനി എന്ന നെഗറ്റീവ് കഥാപാത്രം ആണ് സുചിത്ര വാനമ്പാടിയിൽ ചെയ്തത്.

ഇപ്പോൾ സുചിത്ര തന്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഭക്തിമാർഗത്തിൽ ആണ് സുചിത്ര ഇപ്പോഴെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. നക്ഷത്ര കണ്ണുകളുമായി ആണ് സുചിത്ര ചിത്രങ്ങളിൽ കാണുന്നത്.

കാണാൻ അതി സുന്ദരി ആയല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള ചിത്രങ്ങൾ ആണ് എല്ലാം. ഓരോ ചിത്രങ്ങളിലും ഓഹ് മൈ ഗോഡ് , ഓഹ് മൈ ഗോഡ് എന്നാണ് സായി കിരൺ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഒരു രക്ഷയും ഇല്ല കിടിലം അഭിനയം ആണ് എന്നൊക്കെ കമന്റ് ഉണ്ട്.

സീരിയലിൽ നിന്നും സിനിമയിലെ ക്ക് ഉള്ള വഴികൾ തുറക്കട്ടെ എന്നും കണ്ടാൽ സാക്ഷാൽ ദേവിയെ പോലെ തന്നെ ഉണ്ട് എന്നൊക്കെ ആരാധകർ കുറിക്കുന്നു. ഈ പെൺകുട്ടിയെ നോക്കൂ എന്ന തലക്കെട്ടോടെ സുചിത്രയുടെ വീഡിയോ പങ്കു വെച്ച് സായി കിരണും എത്തിയിരുന്നു. നൃത്തത്തിൽ കൂടി സീരിയലിൽ എത്തിയ താരം ആണ് സുചിത്ര നായർ.

മലയാളത്തിലെ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ സുചിത്രക്ക് ഒട്ടേറെ ആരാധകരും ഉണ്ട്. തുടക്കകാരിയുടെ യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ തന്നെ ആണ് സുചിത്രയുടെ അഭിനയവും. താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഒറ്റക്ക് എവിടെയും പോകാൻ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്. അങ്ങനെ ഒരു പ്രണയം ജീവിതത്തിൽ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവർ കള്ളന്മാർ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തിൽ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. എന്നും താരം പറയുന്നു.