Malayali Live
Always Online, Always Live

രണ്ടാം വിവാഹ മോചനത്തിന് ശേഷം മുകേഷിന്റെ ജീവിതത്തിൽ കൂടുതൽ സൗഭാഗ്യങ്ങൾ; പുത്തൻ വിശേഷത്തിൽ ആശംസകൾ നേർന്ന് ആരാധകർ..!!

3,109

മലയാളത്തിൽ മികവുള്ള വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് മുകേഷ്. നായകനായും പ്രതിനായകനായും സഹ താരവേഷങ്ങളിൽ എല്ലാം തിളങ്ങിയിട്ടുള്ള താരം മികച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. ഇടത് സഹയാത്രികൻ ആയ മുകേഷ് രണ്ടാം വട്ടവും കൊല്ലത്ത് നിന്നും ജയിച്ച് എം എൽ എ ആയി കഴിഞ്ഞു.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ സിനിമ അഭിനയവും മുന്നോട്ട് മികവുറ്റ രീതിയിൽ കൊണ്ട് പോകുന്ന ആൾ ആണ് മുകേഷ്. മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രധാന വേഷത്തിൽ മുകേഷ് എത്തുന്നുണ്ട്.

അതെ സമയം സിനിമ രാഷ്ട്രീയ മേഖലയിൽ വിജയങ്ങൾ നേടുമ്പോഴും സ്വകാര്യ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുകേഷിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. രണ്ടാം വിവാഹവും പരാജയമായി മാറി എങ്കിൽ കൂടിയും വിവാഹ മോചനത്തിന് ശേഷം ഒട്ടേറെ നേട്ടങ്ങൾ മുകേഷ് ഉണ്ടാക്കുന്നുണ്ട്.

ഇപ്പോൾ നിരവധി തമാശ കഥകൾ എഴുതിയിട്ടുള്ള മുകേഷ് ഒരു സിനിമക്ക് വേണ്ടി തിരക്കഥ എഴുതുകയാണ്. തൊണ്ണൂറുകളിൽ മലയാളത്തിൽ തിരക്കേറിയ താരമായി മാറിയ മുകേഷ് 1982 ആണ് ബലൂൺ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ദേശിയ അവാർഡ് നേടിയ ഹെലൻ എന്ന ചിത്രത്തിന്റെ ടീം ഒരുക്കുന്ന പുത്തൻ ചിത്രത്തിന് വേണ്ടി നാലു തിരക്കഥാകൃത്തുക്കളിൽ ഒരാൾ ആയി മുകേഷ് എത്തുന്നു എന്ന് ദേശിയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. മുകേഷിന് ഒപ്പം മൂന്ന് പേർ ഒന്നിച്ചാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ആൽഫ്രഡ് കുര്യൻ ജോസഫ് ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുകുട്ടി നോബിൾ എന്നിവർ ഒന്നിച്ചാണ് തിരക്കഥ എഴുതുന്നത്. വിവാഹ മോചനത്തിന് ശേഷം പുത്തൻ യൂട്യൂബ് ചാനലും അതോടൊപ്പം ഏഷ്യാനെറ്റിൽ ഒരു ഷോ യിലും താരം എത്തുന്നുണ്ട്.

അതേസമയം ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരാധകരിൽ ചിരി പരത്തുന്നതാണ് കാസ്റ്റിംങ് കോൾ. ചിത്രത്തിൽ മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മക്കളുടെ റോളിലേക്കാണ് അഭിനേതാക്കളെ വേണ്ടത്.

അന്വേഷണതിനായി ഫോൺ നമ്പർ നൽകാൻ ഒരുങ്ങുന്നതും എന്നാൽ പെട്ടന്ന് തന്നെ ‘ഫോൺ നമ്പർ കൊടുക്കേണ്ട അതൊക്കെ റിസ്‌കാ’ എന്ന വീഡിയോയിലെ മുകേഷിന്റെ ഡയലോഗും ഏറെ ചിരി പടർത്തുന്നതാണ്. രാത്രിയിൽ മുകേഷിനെ വിളിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു മുകേഷിന്റെ ഡയലോഗ്.