Malayali Live
Always Online, Always Live

എന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു; പക്ഷെ എന്റെ ശാപത്തിനുള്ളത് ദിലീപ് അനുഭവിച്ചു; ഷംന കാസിം..!!

7,636

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയിൽ ഒത്തിരി ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുമ്പും വെളിപ്പെടുത്തിയിരുന്നു.

മോസ് ആൻഡ് കേട്ട് എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന കാസിം പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. മോസ് ആൻഡ് ക്യാറ്റ് ദിലീപിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആൻഡ് ക്യാറ്റ്. ഒരു കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ടെലിവിഷൻ അവതാരകയായിരുന്ന അശ്വതി അശോകനാണ് നായികയായെത്തിയത്.

ഷംനക്ക് വച്ച വേഷം എന്നാൽ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് ഈ ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കിയത് എന്ന് ഷംന പറഞ്ഞു. അതെനിക്ക് വലിയ വിഷമമായി. ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. ദിലീപേട്ടനൊപ്പം ഒരു സിനിമ ചെയ്യാൻ എല്ലാ നായികമാരും ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ ഒരു ചിത്രം കിട്ടിയതിൽ വലിയ സന്തോഷമുണ്ടായിരുന്നു.

പലതും ഒഴിവാക്കി രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസിൽ സർ പറഞ്ഞപ്പോൾ ഞാൻ ഷോകളെല്ലാം ഒഴിവാക്കി. തമിഴിൽ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി. രണ്ട് ദിവസം മുമ്പ് എന്നാൽ ഷൂട്ടിങ് തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്ന് എന്നെ വിളിച്ച് പറഞ്ഞത്. എനിക്ക് ദേഷ്യവും സങ്കടവും വന്നു.

ഓകെ സർ എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ദിലീപ് വിളിച്ചു സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപെട്ടൻ എന്നെ വിളിച്ച് ‘ഷംന എന്നെ ശപിക്കരുത്’ എന്ന് പറഞ്ഞിരുന്നു. ‘അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസൾട്ട് ആ സിനിമക്ക് കിട്ടും’ എന്ന് ഞാൻ പറഞ്ഞു. ശാപമുണ്ട് ഞാൻ പറഞ്ഞത് കൊണ്ടല്ല പക്ഷെ അങ്ങനെ ഒരു ശാപം ആ സിനിമക്ക് കിട്ടിയിട്ടുണ്ട്. അക്കാര്യം ഫാസിൽ സാറിനും അറിയാവുന്നതാണ്.

അത്രയേറെ ഞാൻ വേദനിച്ചു. കേരളത്തിലേക്ക് വരാൻ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു ഷംന കാസിം പറഞ്ഞു. ഫാസിൽ സർ പറഞ്ഞത് ഷംനക്ക് ഒന്നും തോന്നരുത്. എന്റെ അടുത്ത ചിത്രത്തിൽ ഷംനക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെ ഫാസിൽ സർ അന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും അപ്പോൾ കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. ദിലീപ് അല്ല കാരണം എന്റെ ആ അവസരം നഷ്ടപ്പെടാൻ കാരണം ഒരിക്കലും ദിലീപേട്ടനല്ല. ദിലീപേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. മാത്രമല്ല സിനിമയിലേക്ക് എന്റെ പേര് നിര്ദേശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് പറയാമായിരുന്നു.

ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ആത്മവിശ്വാസം തന്നത് ദിലീപേട്ടനാണ് സിനിമയിൽ കരാറൊപ്പ് വച്ചപ്പോൾ ദിലീപേട്ടൻ എന്നെ വിളിച്ചിരുന്നു. ഷംന നല്ലൊരു നടിയാണ്. കഴിവുള്ള നടിയാണ് കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നു എന്നൊക്കെ ദിലീപേട്ടൻ പറഞ്ഞിരുന്നു. ഇതിൽ നിന്നും ഒഴിവാക്കിയപ്പോൾ എന്നെ ആദ്യം വിളിച്ച് കുറച്ചൊരു ആത്മവിശ്വാസം തന്നതും ദിലീപേട്ടനാണ് ഷംന പറഞ്ഞു.

ഷംനയുടെ തുടക്കം മഞ്ഞ് പോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെ 2004 ലാണ് ഷംന കാസിം അഭിനയാരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ, ഡിസംബർ, പച്ചകുതിര, ഭാർഗവ ചരിതം, എന്നിട്ടും, ഒരുവൻ, അലി ഭായി, കോളേജ് കുമാരൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു.