Malayali Live
Always Online, Always Live

ദേഹത്ത് നിന്ന് കൈയെടുത്തില്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടുമെന്ന് പറഞ്ഞു; അമ്മക്കെല്ലാം അറിയാം; മീര വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

8,220

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടി ആയ മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു ആദ്യം ചിത്രം തന്നെ വലിയ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടും ആ അവസരം മുന്നോട്ടുള്ള ചിത്രങ്ങളിൽ കൊണ്ട് പോകാൻ കഴിയാത്ത താരം ആണ് മീര വാസുദേവൻ.

മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മീരയുടെ അഭിനയ കാലത്തിന്റെ തുടക്കം. മലയാളത്തിൽ ഉം തമിഴിലും എല്ലാം വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും ഭാഷ അറിയാത്തത് കൊണ്ട് കൂടെ ഉണ്ടായിരുന്നവർ തന്നെ പലപ്പോഴും ചതിക്കുഴികളിൽ വീഴ്ത്തി എന്നും മോശം സിനിമകളുടെ ഭാഗമായി താൻ മാറിയത് പലപ്പോഴും അങ്ങനെ ആയിരുന്നു എന്നും മീര പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിങ് ഉള്ള ഏഷ്യാനെറ്റ് പരമ്പര കുടുംബ വിളക്കിൽ നായികയാണ് മീര വാസുദേവ്. നേരത്തെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ മീര വാസുദേവ് നടത്തിയ ചില പരാമർശങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവം. അതും അച്ഛന്റെ അടുത്ത സുഹൃത്തിൽ നിന്നും.

മീര വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ..

എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാൻ വേദനിപ്പിക്കുന്നു എന്നോർത്താണ് ഞാൻ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു.

അയാൾ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാർട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വച്ചു എന്റെ തോളിൽ കൈയിട്ടു പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന്. എട്ടു വർഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു.

ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കിൽ ആളുകളെ വിളിച്ചു കൂട്ടും അവരെ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവിൽ ഞാനത് അമ്മയോട് പറഞ്ഞുവെന്നും മീരാ വാസുദേവ് വെളിപ്പെടുത്തുന്നു.