Malayali Live
Always Online, Always Live

ഭർത്താവ് ആശുപത്രിയിൽ കിടക്കുമ്പോൾ അഭിനയിക്കാൻ പോയവൾ; അദ്ദേഹം മരിച്ചിട്ട് 6 വർഷം; നടി ഇന്ദുലേഖ ജീവിതത്തിൽ കേൾക്കേണ്ടി വന്ന പഴികളെ കുറിച്ച് മനസ് തുറന്നപ്പോൾ..!!

4,419

മലയാളത്തിൽ എഴുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ സീനിയർ ആയ നടിമാരിൽ ഒരാൾ ആണ് ഇന്ദുലേഖ. സീരിയൽ ലോകത്തിൽ ഇത്രയേറെ തിളങ്ങി എങ്കിൽ കൂടിയും താരത്തിന്റെ സ്വകാര്യ ജീവിതം അത്ര നല്ല രീതിയിൽ ആയിരുന്നില്ല. അഭിനയ ലോകം അതൊരു ഗ്ലാമർ ലോക ആണ് എന്ന് എല്ലാവരും പറയുന്നുണ്ട് എങ്കിൽ കൂടിയും എല്ലാവര്ക്കും അത് അങ്ങനെ ഒന്നുമല്ല എന്നാണ് ഇന്ദു ലേഖ പറയുന്നത്.

ജീവിതത്തിൽ പലതരത്തിൽ ഉള്ള വേദനകൾ തരണം ചെയ്താണ് ഒട്ടേറെ താരങ്ങൾ ഇന്നും അഭിനയ ലോകത്തിൽ പിടിച്ചു നിൽക്കുന്നത് എന്ന് ഇന്ദുലേഖ പറയുന്നു. ഇപ്പോൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തനിക്ക് സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ചും വേദനകളെ കുറിച്ചും ഭർത്താവിനെയും മക്കളെയും കുറിച്ച് എല്ലാം മനസ്സ് തുറന്നത്. ഭർത്താവ് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമത്ത് അഭിനയിക്കാൻ പോയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പഴികളെ കുറിച്ചും നടി പറയുന്നു.

എന്റെ ഭർത്താവ് ശങ്കരൻ പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോൾ മരിച്ചിട്ട് ആറ് വർഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറഞ്ഞ സന്ദർഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഈയൊരു ഫീൽഡിൽ എനിക്ക് വിഷമം തോന്നിയ കാര്യങ്ങളുണ്ട്. പുറത്ത് നിന്ന് നോക്കുമ്പോൾ നമ്മൾ ഗ്ലാമറിന്റെ ലോകത്താണ്. നമുക്ക് സന്തോഷം മാത്രമേയുള്ളു.

എപ്പോഴും വളരെ സന്തോഷത്തിലും കളർഫുൾ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ. എന്റെ ഭർത്താവിന് കുറച്ച് ആരോഗ്യ പ്രശ്നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് ദേവീമാഹാത്മ്യം സീരിയയിൽ ദേവിയുടെ വേഷം ചെയ്തത് ഞാനാണ്. സീരിയൽ ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് അതിനിടയ്ക്ക് നമുക്ക് ഒരു ബ്രേക്ക് എടുക്കാനോ ഒരു ലീവ് എടുക്കാൻ പോലും പറ്റാത്ത സമയങ്ങളുണ്ട്.

അങ്ങനെ ഭർത്താവിനെ ശുശ്രൂഷിക്കാൻ വേണ്ടി ആശുപത്രിയിൽ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞാൻ അവിടെ പോയില്ലെങ്കിൽ അത് മുടങ്ങി പോകുമെന്ന് പറഞ്ഞ് വളരെ നിർണായകമായൊരു അവസ്ഥയായിരുന്നു. നമ്മുടെ ജീവിതം മാർഗം കൂടി ആയത് കൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെ ആശുപത്രിയിലെ കാര്യം അവിടുത്തെ നേഴുസുമാരെ ഏൽപ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു.

എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവർ പോലും അവിടെ ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവൾ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന് പോയില്ലെങ്കിൽ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്നത്തിലാവും. പത്തെഴുപത് ആളുകൾ എന്നെ വെയിറ്റ് ചെയ്ത് നിൽക്കുവാണ്. ടെലികാസ്റ്റിങ് മുടങ്ങിയാൽ നിർമാതാവിനും നഷ്ടമാണ്. പക്ഷേ പല കാര്യങ്ങളും മാറ്റി നിർത്തിയാണ് നമ്മളിത് ചെയ്യുന്നത്.

https://youtu.be/gnlFY7Lyh4g

ഭർത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കിൽ അവർ എന്തൊക്കെ ചെയ്യണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിർത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാൻ. ഒരു ഘട്ടത്തിൽ നമ്മൾ നോക്കിയെ പറ്റൂ. സമൂഹത്തെ നോക്കിയാൽ നടക്കില്ലെന്ന് വിചാരിച്ച് മുന്നോട്ട് പോവുകയാണ്.

എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. ഏറ്റവും വലിയ സപ്പോർട്ട് മകളാണ്. അഭിനയത്തിലും വസ്ത്രത്തിലുമെല്ലാം അവളും അഭിപ്രായം പറയാറുണ്ട്. അവളാണ് എന്റെ ഏറ്റവും വലിയ ശക്തിയെന്നും ഇന്ദുലേഖ പറയുന്നു.