വളർന്ന വരുന്ന പുതു മുഖ താരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന സംവിധായകനും നിർമാതാവും ആണ് വിനീത് ശ്രീനിവാസൻ. മലയാളത്തിൽ എന്നും ഓർമയിൽ നിൽക്കുന്ന ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച വിനീത് പ്രണവ് മോഹൻലാലിനൊപ്പം ഒന്നിക്കുന്ന സിനിമ ആണ് ഹൃദയം. ചിത്രത്തിന്റെ അമ്പത് ശതമാനം ഷൂട്ടിംഗ് പൂർത്തി ആയി എങ്കിൽ കൂടിയും പ്രധാന സീനുകൾ ചിത്രീകരണം നടക്കുന്നതിന് മുന്നേ ലോക്ക് ഡൌൺ ആകുക ആയിരുന്നു.
ഇതോടെ ഷൂട്ടിംഗ് നിർത്തി വെച്ചതോടെ ചിത്രത്തിന്റെ വിശേഷങ്ങൾ ആയി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് വിനീത് മനസ്സ് തുറന്നത്. പ്രണവിനെ പോലെ ഉള്ള താരങ്ങൾക്ക് ഒപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പം ആണെന്ന് വിനീത് പറയുന്നു. താൻ വളരെ വേഗത്തിൽ ഷൂട്ടിംഗ് തീർക്കുന്ന ആൾ ആണ് എന്നും. ചിലപ്പോൾ ഒരു ദിവസം പ്ലാൻ ചെയ്തതിനേക്കാൾ കൂടുതൽ ഷൂട്ടിംഗ് ചെയ്യാൻ ഉള്ള സാധ്യത ഉണ്ടാകും.
അങ്ങനെ വരുമ്പോൾ അഭിനേതാക്കൾ അടുത്ത സീൻ പഠിച്ചില്ല എന്നൊക്കെ പറയാറുണ്ട് എന്നും എന്നാൽ പ്രണവ് മോഹൻലാലിന് തിരക്കഥ മനഃപാഠം ആണ് എന്നും ഏത് സീനും അതുകൊണ്ടു ഷൂട്ട് ചെയ്യാൻ വളരെ എളുപ്പം ആയിരുന്നു എന്നും വിനീത് പറയുന്നു. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടി ആണ് ഇത്.
ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ആണ് ഹൃദയം. ഹൃദയം എന്ന ചിത്രത്തിൽ 12 ഗാനങ്ങൾ ഉണ്ടെന്നു വിനീത് പറയുന്നു. ഒരു മിനിറ്റും രണ്ടു മിനിറ്റും ഉള്ള ഗാനങ്ങൾ ഇതിൽ ഉണ്ടെന്നു പറയുന്ന വിനീത്. ഇനിയും പാട്ടുകൾ ചിലപ്പോൾ കൂടിയേക്കാം എന്നും പറയുന്നു. അതുപോലെ തന്നെ ചിത്രം എന്തായാലും തീയറ്ററിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നും ഒട്ടേറെ പുതുമുഖങ്ങൾ ഉള്ള ചിത്രത്തിൽ വിവാഹ രംഗങ്ങൾ അടക്കം ചിത്രീകരണം നടത്താൻ ഉള്ളത് കൊണ്ട് ഷൂട്ടിംഗ് എന്ന് ഇനി ഉണ്ടാകും എന്ന് പറയാൻ കഴിയില്ല എന്നും വിനീത് പറയുന്നു.
സിനിമയൊടും ചെയ്യുന്ന കാര്യത്തിലും കമ്മിറ്റുമെന്റ് ഉള്ള പ്രണവ് ഷൂട്ടിംഗ് 7 മണിക്ക് പറഞ്ഞാൽ 6.45 ആകുമ്പോൾ എത്തും എന്നും വിനീത് പറയുന്നു. താരങ്ങളുടെ മക്കൾ ഒന്നിക്കുന്ന ചിത്രം ആയത് കൊണ്ട് തന്നെ പ്രണവിന് ഒപ്പം ഉള്ള സഹൃദത്തെ കുറിച്ച് വിനീത് ഇങ്ങനെ ആണ് പറഞ്ഞത്. ‘പ്രണവിനെ എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല. വല്ലപ്പോഴും ഇങ്ങനെ ഏതെങ്കിലുമൊക്കെ ചടങ്ങുകളിൽ കണ്ട പരിചയം മാത്രമേ ഞാൻ തമ്മിൽ ഉണ്ടായിരുന്നോളു. പരിചയപ്പെടുകയോ സുഹൃത്തുക്കൾ ആവുകയോ അങ്ങനെയൊന്നും ഇല്ലായിരുന്നു.
കല്യാണിയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ചെന്നൈയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അച്ഛന് എവിടെയാണോ ഷൂട്ട് അങ്ങോട്ടേക്ക് പോവാറുണ്ടായിരുന്നു ഞങ്ങൾ. കല്യാണി അന്ന് വളരെ കുഞ്ഞു കുട്ടി ആയിരുന്നു എന്നും ഞാൻ എടുത്തുകൊണ്ട് നടന്നിട്ടുണ്ട് എന്നും വിനീത് കൂട്ടിച്ചേർത്തു.