Malayali Live
Always Online, Always Live

24 മണിക്കൂറിൽ 23 മണിക്കൂറും ഞങ്ങൾ അടിയാണ്; വാണി വിശ്വനാഥുമായുള്ള ജീവിതം പറഞ്ഞു ബാബുരാജ്..!!

3,957

മംഗല്യച്ചാർത്ത് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് താരം ആണ് വാണി വിശ്വനാഥ്. 1987 ആയിരുന്നു ഈ ചിത്രം പുറത്തു ഇറങ്ങുന്നത്. തുടർന്ന് അഭിനയ ലോകത്തിൽ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

മോളിവുഡ് സിനിമ ലോകത്തിൽ ആക്ഷൻ ക്വീൻ എന്ന അറിയപ്പെടുന്ന താരം മലയാളത്തിൽ ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ദി കിങ്ങിലെ പോലീസ് വേഷം അതുപോലെ മാന്നാർ മത്തായി പീക്കിങ് എന്ന ചിത്രത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധ നേടി. മലയാളത്തിൽ കുതിര സവാരി മത്സരത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയ നായിക നടി കൂടി ആണ് വാണി വിശ്വനാഥ്.

അതുപോലെ തന്നെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള വാണി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത നടൻ ബാബുരാജ് ആണ് വാണിയുടെ ഭർത്താവ്. ബാബുരാജുമായി പ്രണയത്തിൽ ആയ വാണി പലരുടെയും എതിർപ്പുകൾ മറികടന്ന് ആണ് വിവാഹം കഴിക്കുന്നത്. രണ്ടു മക്കൾ ഉണ്ട് ബാബുരാജിനും വാണിക്കും.

വിവാഹ ശേഷം ഒട്ടേറെ വേഷങ്ങളിൽ തിളങ്ങിയ വാണി വിശ്വനാഥിനെ അഭിനയ ലോകത്തിൽ അധികം കാണാൻ ഇല്ലായിരുന്നു. വല്ലപ്പോഴും ചില സിനിമകളിൽ വന്നു പോയത് ഒഴിച്ചാൽ. എന്നാൽ ഇപ്പോൾ വാണിയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചതും മനസ്സ് തുറക്കുകയാണ് നടൻ ബാബു രാജ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഈ തുറന്ന് പറച്ചിൽ. വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിങ്ങിലൂടെയാണ്. സെറ്റിൽ നിന്നും പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നു.

ഒരു ദിവസം വാണി എന്റെ ഫ്ലാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിയത്. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്.

ഇത് വാണി തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അഭിനയിക്കാൻ പുള്ളിക്കാരിക്ക് താൽപര്യമില്ല. ഇപ്പോൾ ചില കഥകളൊക്കെ കേൾക്കുന്നുണ്ട്. ഇതിനിടയിൽ രണ്ട് തെലുങ്ക് സിനിമ ചെയ്തിരുന്നു. മലയാളത്തിലൊക്കെ ചെയ്യണമെങ്കിൽ അതുപോലെയുള്ള വേഷം കിട്ടണം. അതുകൊണ്ട് വാണി എപ്പോൾ വേണമെങ്കിലും വരാം.

ഞാൻ നിരുത്സഹപ്പെടുത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഒന്നുമില്ല. അവൾക്ക് അറിയാം കാര്യങ്ങൾ. കഥ കേൾക്കാനുള്ള സമയത്ത് കേട്ടിട്ട് എന്നെ വിളിച്ച് പറയും. അതിൽ പോയി അഭിനയിക്കൂ എന്ന് ഞാൻ പറയേണ്ട ആവശ്യമൊന്നുമില്ല. ഒരു ദിവസത്തിൽ 24 മണിക്കൂർ ഉണ്ടെങ്കിൽ അതിൽ 23 മണിക്കൂറും ഞങ്ങൾ തമ്മിൽ അടി ഉണ്ടാക്കി കൊണ്ടിരിക്കുമെന്നു ബാബുരാജ് പറയുന്നു.