Malayali Live
Always Online, Always Live

വാക്കിന് വ്യവസ്ഥ ഇല്ലാത്തവനാണ് സായി വിഷ്ണു; വിരോധത്തിന്റെ കരണമിതാണ്; റംസാൻ അഭിമുഖത്തിൽ..!!

2,829

ഇന്ത്യൻ ടെലിവിഷൻ രംഗത്തിൽ ഏറ്റവും മികച്ച ഷോയിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലും നടക്കുന്ന ഷോയിൽ മലയാളത്തിൽ ഇപ്പോൾ 3 സീസണുകൾ കഴിഞ്ഞു. മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള നടൻ മോഹൻലാൽ ആണ് ഈ പരിപാടിയുടെ അവതാരകൻ.

ആദ്യ സീസണിൽ തരികിട സാബു വിജയി ആയപ്പോൾ രണ്ടാം സീസണിൽ ആരും വിജയി ആകാതെ പാതിയിൽ ഉപേക്ഷിച്ചു. എന്നാൽ മൂന്നാം സീസണും ഉപേക്ഷിച്ചു എങ്കിൽ കൂടിയും വോട്ടിങ്ങിൽ കൂടി വിജയം കണ്ടെത്തുക ആയിരുന്നു. മണിക്കുട്ടൻ വിജയി ആയ ഷോയിൽ രണ്ടാം സ്ഥാനത് എത്തിയത് സായി വിഷ്ണു ആയിരുന്നു.

നാലാം സ്ഥാനം ആണ് റംസാന് ലഭിച്ചത്.. മികച്ച ഗെയിമർ ആയിരുന്ന റംസാനെ എല്ലാം നിഷ്പ്രയാസം കീഴടക്കി ആയിരുന്നു സായി ഏറ്റവും വലിയ ഫാൻ ബേസുള്ള ആളായി മാറിയത്. ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരം കാഴ്ച വെച്ച ആളുകൾ ആണ് അവസാന റൗണ്ടിൽ എത്തിയത്.

റംസാൻ , സായി വിഷ്ണു , അഡോണി , റിതു മന്ത്ര , നോബി മാർക്കോസ് , കിടിലം ഫിറോസ് എന്നിവർ ഒരു ഗ്രൂപ്പ് ആയി നിന്ന് തന്നെ ആയിരുന്നു മത്സരത്തിൽ മുന്നോട്ട് പോയത്. എന്നാൽ ഗെയിം കൂടുതൽ ശക്തമായതോടെ ഗെയിം കളിക്കുന്നതിൽ മാറ്റം വരുത്തിയ ആൾ ആണ് സായി വിഷ്ണു. വിഷ്ണുവിന് അതുകൊണ്ട് ഉണ്ടാക്കിയ നേട്ടം ആണ് ബിഗ് ബോസ് സീസൺ 3 മലയാളം റണ്ണർ അപ്പ് ആയതും.

ടിമ്പലിനെ മറികടക്കുക എന്നൊക്കെ പറയുമ്പോൾ ആണ് സായി വിഷ്ണു എത്രത്തോളം അവസാന നിമിഷം വളർന്നു എന്ന് കാണിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ കണ്ട ഏറ്റവും വലിയ സൗഹൃദം ആയിരുന്നു സായി വിഷ്ണു റംസാൻ അഡോണി എന്നിവരുടേത്. ആദ്യമായി ബിഗ് ബോസ് വീട്ടിൽ വെച്ച് കണ്ടു മുട്ടിയ ഇവർ അടുത്ത സുഹൃത്തുക്കൾ ആയി മാറി.

പിന്നീട് സായി വിഷ്ണു അവരിൽ നിന്നും മാറി. വാക്കിന് വ്യവസ്ഥ ഇല്ലാത്ത ആൾ ആണ് സായി വിഷ്ണു എന്നാണ് റംസാൻ ഇപ്പോൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സായി വിഷ്ണുവും ഞാനും അകലാൻ ഉള്ള കാരണമിതാണ്. ഓരോ മത്സരാര്ഥിയും ഷോയിൽ എങ്ങനെ കളിക്കുന്നുവോ അങ്ങനെ ആയിരിക്കും ഗെയിം. സായി എന്ന വ്യക്തി ആദ്യം എന്റെ കമ്പനി ആയിരുന്നു.

സായി വിഷ്ണുവും ഞാനും അഡോണിയും സുഹൃത്തുക്കൾ ആയിരുന്നു. പക്ഷെ എവിടെ ഒക്കെയോ വെച്ച് സായിയുടെ ഗെയിമിൽ നിലപാടുകൾ ഇല്ലാത്തത് പോലെ തോന്നി. കാരണം പറയുന്ന കാര്യങ്ങളല്ല സായി ചെയ്യുന്നത് പ്രവൃത്തിക്കുന്നത് വേറെയാണ്. നിലനിൽക്കാൻ വേണ്ടി ചെയ്യുന്നത് പോലെ തോന്നി.

അതുകൊണ്ട് സായി ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഞാൻ എപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവൻ ക്യാപ്റ്റനായപ്പോൾ കൂടുതൽ സന്തോഷിച്ചത് ഞാനാണ്. പക്ഷേ നിലപാടുകൾ മാറ്റിയപ്പോൾ കൂടുതൽ ദേഷ്യവും സങ്കടവും വന്നതും എനിക്കാണ്. റംസാൻ പറയുന്നു.