Malayali Live
Always Online, Always Live

ഞാൻ ആരുടേയും പണം മോഷ്ടിച്ചിട്ടില്ല; ഇത് അയാളുടെ ചതിയാണ്; എന്റെ കുടുംബത്തെയും റിലേഷൻഷിപ്പിനെയും ഇതിലേക്ക് വലിച്ചിഴക്കണ്ട; വീണ്ടും വിവാദത്തിൽ കുടുങ്ങി ദിയ കൃഷ്ണ..!!

2,547

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഒരാളാണ് ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാം യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി സജീവമായി നിൽക്കുന്ന ആൾ കൂടി ആണ് ദിയ കൃഷ്ണ. തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം തന്നെ തന്റെ ഇൻസ്റ്റാഗ്രാം ഐഡി വഴി പ്രൊമോഷൻ നടത്താരും ഉണ്ട് ദിയ.

എന്നാൽ താൻ നടത്തിയ ഒരു ജോലിയുടെ ഭാഗമായി തന്റെയും തന്റെ കുടുംബത്തിന്റെയും അച്ഛന്റെ രാഷ്ട്രീയത്തിന്റെയും അടക്കം മോശമായി ചിത്രീകരണം നടത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ ഉള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ ഇപ്പോൾ. നേരത്തെ മറ്റൊരു യുവാവ് തനിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ കേസ് വഴി നേരിടാൻ ഒരുങ്ങിയതോടെ അവൻ എല്ലാം നിർത്തി ഒഴിവായി പോയിരുന്നു എന്ന് ദിയ പറയുന്നു. ദിയയുടെ വാക്കുകൾ ഇങ്ങനെ..

ഈ സംഭവം എന്നാൽ പേജ് വഴി പ്രൊമോഷൻ കോളാബോറേഷൻ നടത്തിയപ്പോൾ ഉണ്ടായ വിവാദം ആണ്. താനുമായി ഉണ്ടായ ഈ പ്രശ്നം വഴി തന്നെയും തന്റെ കുടുംബത്തിന്റെയും മനഃപൂർവം ആയി അപമാനിക്കാൻ ആണ് ഈ പേജ് ശ്രമിക്കുന്നത്. ആ പേജിന് വേണ്ടി മലയാളി അല്ലാത്ത ഒരാൾ കൂടി താൻ പണം തട്ടിപ്പ് നടത്തി എന്ന രീതിയിൽ പ്രചാരണം നടത്തുകയാണ്. ഞാൻ ഈ ലൈവ് വന്നത് ആരെയും തെറി പറയാനോ ഡീ ഫെയിം ചെയ്യാനോ അല്ല. മുമ്പൊരിക്കൽ എന്നെ ഡീ ഫെയിം ചെയ്യാൻ ഒരാൾ വന്നിരുന്നു.

പിന്നെ ലീഗലി മൂവ് ചെയ്യും എന്ന ഘട്ടം ആയപ്പോൾ ആണ് അയാൾ വന്ന വഴി പോയത്. ഇപ്പോൾ വീണ്ടും മനപൂർവ്വം കരി വാരിതേക്കാൻ ഒരാൾ എത്തിയിട്ടുണ്ട്. അയാളുടെ പേരും വിവരങ്ങൾ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. ഞാൻ വഴി അയാൾക്ക് 100 ഫോളോവർസ് കിട്ടുന്നത് എന്തിനാണ്. സാലറി ഇല്ലാതെ ആരും എവിടെയും ജോലി ചെയ്യില്ല. ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം ആണത്. ഞാനും അതാണ് ചെയ്തത്.

ഞാൻ എന്തെങ്കിലും പ്രമോട്ട് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്ന പണിക്ക് പ്രതിഫലവും വാങ്ങിക്കാറുണ്ട്. എന്റെ സാലറി ആണ് അതിനു ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി ഒരു മാസം മുൻപായി ഞാൻ ഒരു പേജുമായി കൊളാബറേറ്റ് ചെയ്തു. അവരുമായി രണ്ടരവർഷം മുൻപത്തെ ബന്ധമാണ് എനിക്ക് ഉള്ളത്. അവർക്ക് എന്റെ കൂടെ മുൻപ് ചെയ്തപ്പോൾ നല്ല റീച്ചാണ് ലഭിച്ചത്. അങ്ങനെയാണ് വീണ്ടും എന്റെ അടുത്തേക്ക് അവർ എത്തിയത്.

ഞാൻ എന്റെ ശമ്പളം പറഞ്ഞപ്പോൾ അത് അല്പം കൂടുതൽ ആണെന്ന് അവർ പറഞ്ഞു. എന്നാൽ ഒരു വർഷം മുൻപത്തെ റേറ്റ് ആയിരിക്കില്ല എന്ന് പറഞ്ഞപ്പോൾ അവർ ഒക്കെ ആയി. എന്നാൽ ഓരോ ഇൻസ്റ്റാൾമെന്റായിട്ടേ തുക തരികയുള്ളു എന്ന് അവർ എന്നോട് വ്യക്തമാക്കി. പലതവണയായി എനിക്ക് പണം തന്നു. എന്നാൽ വിചാരിച്ചത്ര റീച്ച് കിട്ടിയില്ല എന്ന് അവർ പരാതി പറഞ്ഞു. പക്ഷെ അത് എന്റെ തെറ്റല്ല.

ഞാൻ കിട്ടിയ പൈസക്കുള്ള ജോലി ചെയ്തു. എന്നാൽ ഈ സംഭവം പുറത്തുവന്നത് ഞാൻ തുക എടുക്കുകയും ചെയ്തു അവരുടെ ചാറ്റ് ഓപ്പൺ ചെയ്തിട്ടുമില്ല എന്നുമുള്ള രീതിയിലാണ്. പക്ഷെ ഇതിന്റെ ഇടയിൽ ഒരു സ്കാമർ ഉണ്ട്. അയാൾ മലയാളിയല്ല. ഇയാൾ ഓരോ ആളുകളെയും കുറിച്ച് തെറി പറയുന്നുണ്ട്. പേജിനെ സഹായിക്കുന്ന രീതിയിൽ ആണ് അയാൾ വന്നിരിക്കുന്നത്. എന്നെ അറിയില്ല എന്നാണ് അയാൾ പറയുന്നത്.

എന്റെ റിലേഷൻഷിപ്പിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ആണ് സംസാരിക്കുന്നത്. അതിന് എന്ത് റൈറ്റാണ് അയാൾക്കുള്ളത്. ഏതോ ഒരു മലയാളി ചെന്ന് എന്റെ കാര്യങ്ങൾ അവിടെ പറഞ്ഞു കൊടുത്തതാകാം. പേജിനെ സഹായിക്കുന്നതിൽ എന്നെ ബാധിക്കുന്ന കാര്യമല്ല പക്ഷേ എന്റെ കുടുംബത്തെയും ബന്ധത്തെയും ഇതിന്റെ ഇടയിൽ വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാൻ ഇത് വരെ പണം വാങ്ങിച്ചിട്ട് ജോലി ചെയ്യാതെ ഇരുന്നിട്ടില്ല. ഞാൻ മോശം സ്വഭാവം കാട്ടിയിട്ടില്ല.

ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം വാങ്ങുന്നു. അല്ലാതെ ആരെയും പറ്റിച്ചില്ല. ഞാൻ പണം മോഷ്ടിച്ചു എന്നും പലരും പറയുന്നു. തമിഴന്മാർ വരെ വന്ന് തെറി പറയുകയാണ്. ആരുടെയും പണം ഞാൻ മോഷ്ടിച്ചിട്ടില്ല. അപവാദം പ്രചരിപ്പിച്ചാൽ കേസ് ഫയൽ ചെയ്യാവുന്നതേ ഉള്ളൂ.’ എന്നും ലൈവിലൂടെ ദിയ പറയുന്നു.